Popular Posts

Monday 14 April 2014

വിഷു ആശംസകള്‍



വിഷു ആശംസകള്‍
"ഏതു ധൂസരസങ്കല്‍പ്പത്തില്‍ വളര്‍ന്നാലും,
ഏതു യന്ത്രവത്കൃത ലോകത്തിൽ പുലര്‍ന്നാലും,
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വിശുദ്ധിയും
മണവും മധുരവും ഇത്തിരി കൊന്നപ്പൂവും !!"

...ശ്രീമാന്‍ വൈലോപ്പിള്ളി ശ്രീധരമേനോന്‍............

ഐശ്വര്യ സമ്പൂർണ്ണമായ സമ്പൽ സമൃദ്ധിയുടെ നന്മയുടെ കണികൊന്നകൾ എന്നും പൂത്തുലയട്ടെ. ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ  
വിഷു ആശംസകൾ



വിഷു ആശംസകള്‍

വിഷു ആശംസകള്‍

വിഷു ആശംസകള്‍







"ഏതു ധൂസരസങ്കല്‍പ്പത്തില്‍ വളര്‍ന്നാലും,
ഏതു യന്ത്രവത്കൃത ലോകത്തിൽ പുലര്‍ന്നാലും,
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വിശുദ്ധിയും
മണവും മധുരവും ഇത്തിരി കൊന്നപ്പൂവും !!"
വൈലോപ്പിള്ളി............
ഐശ്വര്യ സമ്പൂർണ്ണമായ സമ്പൽ സമൃദ്ധിയുടെ നന്മയുടെ കണികൊന്നകൾ എന്നും പൂത്തുലയട്ടെ. എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

Monday 27 January 2014

കെ.എസ്.ഇ.ബി.- യും സോളാര്‍ വൈദ്യുതിയും

കെ.എസ്.ഇ.ബി.- യും സോളാര്‍ വൈദ്യുതിയും 

ഉപഭോക്താക്കള്‍ സ്ഥാപിക്കുന്ന സോളാര്‍ പാനലുകളില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി. ലൈനുകളിലേക്ക് കടത്തിവിടാന്‍ അനുവദിക്കുന്ന കരടുചട്ടങ്ങള്‍ക്ക് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ രൂപം നല്‍കി. ഏതെങ്കിലും സമയത്ത് ഉപയോഗത്തെക്കാള്‍ കൂടുതല്‍ വൈദ്യുതി ഉല്പാദിപ്പിച്ചാല്‍ അത് വൈദ്യുതി ലൈനുകളിലേക്ക് കടത്തിവിടുകയും പിന്നീട് ആവശ്യം വരുമ്പോള്‍ തിരികെ സ്വീകരിച്ച് ഉപയോഗിക്കാനും കഴിയും. ഉല്പാദനത്തേക്കാള്‍ കൂടുതലാണ് വൈദ്യുതി ഉപയോഗമെങ്കില്‍ കൂടുതല്‍ ഉപയോഗിച്ച വൈദ്യുതിക്ക് വൈദ്യുതി ചാര്‍ജ് അടച്ചാല്‍ മതി. ഏതെങ്കിലും വര്‍ഷം മൊത്തം ഉല്പാദനം ഉപയോഗത്തേക്കാള്‍ കൂടുതലാണെങ്കില്‍ അധിക വൈദ്യുതിക്ക് ശരാശരി വില ലഭിക്കാന്‍ ഉപഭോക്താവിന് അര്‍ഹതയുണ്ടായിരിക്കും.

ലൈനിലേക്ക് കടത്തിവിട്ടാല്‍ സോളാര്‍ പാനലുകള്‍ ഉപയോഗിക്കുന്നതിന് ബാറ്ററികള്‍ ആവശ്യമായി വരില്ല. കരടുചട്ടങ്ങള്‍ റഗുലേറ്ററി കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പൊതുജനങ്ങള്‍ക്ക് ഫിബ്രവരി 28 വരെ അഭിപ്രായങ്ങള്‍ അറിയിക്കാം. മാര്‍ച്ച് 19ന് കമ്മീഷന്‍ ഓഫീസില്‍ വെച്ച് നടത്തുന്ന പൊതുതെളിവെടുപ്പില്‍ ജനങ്ങള്‍ക്ക് പങ്കെടുക്കാം.

Sunday 5 January 2014

പ്രശസ്ത ഗായകന്‍ കെ.പി ഉദയഭാനു (78) അന്തരിച്ചു.

LATEST NEWS
  Jan 05, 2014

കെ.പി ഉദയഭാനു അന്തരിച്ചു


തിരുവനന്തപുരം: പ്രശസ്ത ഗായകന്‍ കെ.പി ഉദയഭാനു (78) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയാലിയിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച് ഒരു വര്‍ത്തോളമായി കിടപ്പിലായിരുന്നു.

നാല് വര്‍ഷം മുമ്പ് ഒരു ചാനല്‍ പരിപാടിക്കിടയില്‍ വീണതോടെയാണ് ഇദ്ദേഹത്തിന് അസ്വസ്ഥതകള്‍ തുടങ്ങുന്നത്. പാര്‍ക്കിന്‍സണ്‍ രോഗം കലശലായതോടെ പൂര്‍ണമായും കിടക്കയിലാവുകയായിരുന്നു.

എന്‍.എസ്. വര്‍മയുടേയും അമ്മു നേത്യാരമ്മയുടേയും മകനായി 1936 ല്‍ പാലക്കാട് ജില്ലയിലെ തരൂരിലാണ് ഉദയഭാനവിന്റെ ജനനം. എം.ഡി. രാമനാഥനുള്‍പ്പെടെയുള്ള പ്രഗത്ഭരുടെ കീഴില്‍ സംഗീതം പഠിച്ച ശേഷം 1955 ല്‍ ആകാശവാണിയില്‍ അനൗണ്‍സറായി ചേര്‍ന്ന അദ്ദേഹം 38 വര്‍ഷം അവിടെ ജോലിചെയ്തു.

1958 ല്‍ ഇറങ്ങിയ 'നായരു പിടിച്ച പുലിവാല്‍' എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് സിനിമാ പിന്നണി ഗാനരംഗത്തെത്തുന്നത്.